കല്ലറ മൈലമൂട് പാണ്ഡ്യാൻപാറ ബീവറേജിന് സമീപം കാട്ടുപോത്ത് ഇടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികൾക്ക് ഗുരുതര പരിക്കേറ്റു.
നെടുമങ്ങാട് പഴകുറ്റി കൃഷ്ണകൃപയിൽ സുനിൽകുമാർ, ഭാര്യ എൻ എസ് സ്മിത എന്നിവർക്കാണ് പരിക്കേറ്റത്. കൃഷ്ണകുമാർ നെടുമങ്ങാട് കോടതിയിലെ ജീവനക്കാരനും, സ്മിത വിതുര സ്കൂളിലെ അധ്യാപികയുമാണ്.
ഇന്നലെ രാത്രി ഏഴര മണിയോടെ ആയിരുന്നു സംഭവം.
നെടുമങ്ങാട് നിന്നും സ്മിതയുടെ ഭരതന്നൂരിലുള്ള വീട്ടിലേക്ക് വരുന്നതിനിടയിൽ ആയിരുന്നു അപകടം.
പാണ്ഡ്യാംപാറ ബീവറേജ് കോർപ്പറേഷന് സമീപം വനത്തിൽ നിന്നും ഓടിക്കയറിയ കാട്ടുപോത്ത് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ ഇടിച്ച ശേഷം എണ്ണപ്പന തോട്ടത്തിലേക്ക് ഓടി കയറുകയായിരുന്നു.
അപകടത്തിൽ കൃഷ്ണകുമാറിന്റെ തോളെല്ല് പൊട്ടിയിട്ടുണ്ട്. സ്മിതയുടെ കാലിനും പൊട്ടലുണ്ട്. ഇരുവരും ആശുപത്രയിൽ ചികിത്സയിലാണ്.
കല്ലറ കാട്ടുപോത്ത് ഇടിച്ച് ദമ്പതികൾക്ക് ഗുരുതരപരക്ക്

Subscribe
Login
0 Comments
Oldest