അഞ്ചൽഏരൂർ കരിമ്പിൻകോണത്ത് 17വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കരിമ്പിൻകോണം തടത്തിവിള വീട്ടിൽ 17 വയസുള്ള ആലിയയെയാണ്
വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു വീട്ടിലെ അടുക്കളയിൽ കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടിയുടെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കൂടെയാണ് കുട്ടി താമസിച്ചിരുന്നത്.
ഏരൂർ പോലീസ് സംഭവ സ്ഥലത്തെത്തി. മറ്റു നിയമ നടപടികൾ തുടങ്ങി. ഫിംഗർ പ്രിന്റ് ഓഫീസഴ്സും സൈന്റിഫിക്ക് ഉദ്യോഗസ്ഥരും എത്തി മറ്റ് നിയമ നടപടികൾ നടത്തി വരുകയാണ്.
വിളക്കുപാറ മാതാ സ്കൂളിലെ രണ്ടാം വർഷ VHSE വിദ്യാർഥിനിയാണ് മരണപെട്ട ആലിയ.
സംഭവത്തിന്റെ തലേദിവസം സ്കൂളിൽ രണ്ടു വിദ്യാർത്ഥിനികൾ തമ്മിൽ വാക്കേറ്റവും വഴക്കും ഉണ്ടായിരുന്നതായി പ്രിൻസിപ്പിൾ അറിയിച്ചു. തുടർന്ന് കുട്ടികൾക്ക് കൗൺസിലിംഗ് കൊടുക്കുകയും പരീക്ഷ എഴുതിയതിനുശേഷം വീട്ടുകാരെ വിവരമറിയിച്ച് ഒരു കുട്ടിയെ വീട്ടുകാരോടൊപ്പം ആണ് വിട്ടതെന്നും പ്രിൻസിപ്പൽ പറഞ്ഞു.
ആലിയയുടെ മുറിയിൽ നിന്നും, കുട്ടി എഴുതിയതെന്ന് സംശയിക്കുന്ന ഒരു കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആലിയയുടെ ഫോൺ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വേണ്ടി സൈബർ സെല്ലിന് കൈമാറും എന്ന് എരൂർ പോലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
അഞ്ചൽ ഏരൂരിൽ രണ്ടാം വർഷ VHSE വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

Subscribe
Login
0 Comments
Oldest