ചിതറ പഞ്ചായത്തിലെ കിളിത്തട്ട് വാർഡിലെ പ്ലവറയിലാണ് പന്നി ഫാം വരുന്നത്.
ഒരു കുന്നിൻ മുകളിലായി ആരംഭിക്കാൻ പോകുന്ന ഫാർമിന്റെ ആരംഭ ഘട്ടമായ കുന്നിടിച്ചു നിരപ്പാക്കി ഷെഡ് പണിയാൻ ഉള്ള തയ്യാറെടുപ്പിലാണ് ഫാം ഉടമ.
പ്രദേശത്ത് ഉള്ളവർ എത്തി മണ്ണിടിപ്പ് തടഞ്ഞിരുന്നു . എന്നാൽ വീണ്ടും പണി ആരംഭിച്ചതായാണ് പ്രദേശ വാസികൾ പറയുന്നത്.
കിളിത്തട്ട് വാർഡിൽ പാറ ക്വാറികൾ വന്നതിന് പിന്നാലെ പ്രദേശ വാസികൾക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നതിന് പിന്നാലെയാണ് പന്നി ഫാർമിന് തുടക്കം.
കുന്നിൻ മുകളിന് താഴ് ഭാഗത്ത് കൂടി ഒഴുകുന്ന നീരുറവകളെയും കുടിവെള്ള ശ്രോതസ്സുളേയും ഈ ഫാം മലിനമാക്കുകയും പ്രദേശത്ത് ദുർഗന്ധവും രോഗ വ്യാപനവും ഉണ്ടാകുമെന്നാണ് ജനങ്ങൾക്ക് ആശങ്ക.
വാർഡിലെ ജനപ്രതിനിധി ഉൾപ്പെടെ ഫാമിനെതിരെ നിലകൊള്ളുമ്പോഴും നാട്ടിലെ ചിലർ ഫാർമിന് അനുകൂല നിലപാടിൽ ആണ്.
പ്രദേശത്തെ പൊതുപ്രവർത്തകരെ സ്വാധീനിക്കാൻ ഇവർ ശ്രമിക്കുന്നതായും ആരോപണമുണ്ട് .
വരാൻ പോകുന്ന ഫാം കൂടുതലായും ബാധിക്കുന്നത് തൊട്ടടുത്ത SC കുടുംബങ്ങളെയാണ് . ക്യാൻസർ ബാധിച്ചു നാവ് നീക്കം ചെയ്ത വയോധിക ഉൾപ്പെടെ താമസിച്ചു വരുന്ന ഇവിടെ കുഞ്ഞുങ്ങളും പ്രായമുള്ളവരും മുഴുവൻ ആശങ്കകൾ ഉയർത്തുകയാണ്.
ഒരു കാരണവശാലും ഫാം തുടങ്ങാൻ അനുവദിക്കില്ല എന്ന് നാട്ടുകാർ പറയുന്നു.