ഇരുതലമൂരിയുമായി കടയ്ക്കൽ സ്വദേശി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

കൊല്ലത്ത്‌ നിന്നും ലക്ഷങ്ങൾ വിലയുള്ള ഇരുതല മൂരിയുമായി കോൺഗ്രസ് നേതാവ് ഉൾപ്പെടെ അഞ്ച് പേരെ അഞ്ചൽ വനപാലകർ അറസ്റ്റ് ചെയ്തു. കൊല്ലം മുൻ
ഡിസിസി അംഗമായ കൊല്ലം തട്ടാമലയിൽ ദാറുൽ സലാം വീട്ടിൽ അൻസറുദ്ധീൻ,
കൊല്ലം വാക്കനാട് ഫൗസിയ മൻസിലിൽ നിസാറുദ്ധീൻ, കോട്ടയം കൊന്നല്ലൂർ സ്വാദേശി പൊട്ടൻങായിൽ ചെറിയാൻ,
ചാത്തന്നൂർ ആനച്ചാലിൽ ജാസ്മിൻ വില്ലയിൽ ഫിയാസ് , കൊല്ലം കടയ്ക്കൽ പാലയ്ക്കൽ സ്വാദേശി നൗഫൽ മൻസിലിൽ നൗഫൽ എന്നിവരാണ് ഇരുതലമൂരിയുമായി പിടിയിലായത്.

ഫോറസ്റ്റ് ഇൻറലിജൻസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പുനലൂർ ഫ്‌ളൈയിങ് സ്ക്വാഡ് നിസാമുദ്ധീൻ,അഞ്ചൽ
റേൻജ് ഫോറെസ്റ്റ് ഓഫീസർ ദിവ്യാ, ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ സനിൽ, സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ ആർ. പ്രസന്നൻ, അഭിലാഷ്, ബീറ്റ് ഫോറെസ്റ്റ് ഓഫീസർ മാരായ രെമ്യ ജെ. എസ്.സുജേഷ്, സുറുമി, ജയ്‌സി, സുനിൽ, റഹീം എന്നിവർ അടങ്ങിയ വനപാലകർ ആണ് സംഘത്തെ പിടി കൂടിയത്. ആവശ്യക്കാരാണെന്ന വ്യാജേനെ ഇരുതലമൂരിക്ക്
വനം വകുപ്പ് ഇൻറലിജൻസ്
50 ലക്ഷം രൂപ വില സമ്മതിച്ചാണ് സംഘത്തെ വലയിലാക്കിയാത്പിടികൂടിയത് . 40 ദിവസം മുംമ്പാണ് വെല്ലൂറിൽ നിന്നും ട്രെയിൻ മാർഗം ഇരുതലമൂരിയെ നാട്ടിൽ എത്തിച്ചത്. മൂന്നര ലക്ഷത്തോളം രൂപയ്ക്കാണ് ഇരുതലമൂരിയെ വെല്ലൂർ സ്വദേശിയിൽ നിന്നുമാണ് വാങ്ങിയതെന്ന് പ്രതികൾ സമ്മതിച്ചതായി വനപാലകർ പറയുന്നു. നിയമ നടപടികൾ പൂർത്തിയാക്കി പ്രതികളെ പുനലൂർ വനം കോടതിയിൽ ഹാജരാക്കും

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x