കിളിമാനൂരിൽ വേടന്റെ പരിപാടിയിൽ സംഘർഷ ഉണ്ടാക്കിയവർ കരുതി ഇരിക്കുക; ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്

കിളിമാനൂർ വെള്ളല്ലൂരിൽ ഊന്നൻകല്ല് ബ്രദേഴ്സ് സംഘടിപ്പിച്ച
വേടന്റെ പരിപാടിക്കിടെയുണ്ടായ സംഘർഷം. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു..

25 പേരക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിൽ
ആറ്റിങ്ങൽ ഇളമ്പ സ്വദേശി അരവിന്ദിനെ അറസ്റ്റ് ചെയ്തു. നഗരൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചതിനെ തുടർന്നാണ് പരിപാടി റദ്ദാക്കിയത്. പിന്നാലെ പരിപാടി കാണാൻ എത്തിയവർ സംഘർഷം ഉണ്ടാക്കുകയായിരുന്നു. പൊലീസിന് നേരെ ഉൾപ്പടെ ചെളി വാരി എറിഞ്ഞിരുന്നു.

പരിപാടി മുടങ്ങിയ വിവരം രാത്രിയോടെ ഭാരവാഹികൾ മൈക്കിലൂടെ പ്രേക്ഷകരെ അറിയിച്ചതോടെ സ്റ്റേജിലേക്ക് ചെളിയും കല്ലും വാരിയെറിഞ്ഞ് ആരാധകർ പ്രതിഷേധിച്ചു. ടെക്നീഷ്യൻ മരിച്ചതിൽ മനോവിഷമമുണ്ടെന്നും ഈ സാഹചര്യത്തിൽ വേദിയിൽ പാടാൻ മാനസികമായ ബുദ്ധിമുട്ടുണ്ടെന്നും വേടൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. മറ്റൊരു ദിവസം ഇതേ നാടിന് മുന്നിൽ പാടാൻ വരുമെന്നും അദ്ദേഹം പറഞ്ഞു.

വേടന്റെ പരിപാടി ആരംഭിക്കുന്നതിന് മുമ്പാണ് അപകടം നടന്നത്. വൈകിട്ട് 4.30ഓടെയാണ് വേടൻ സ്ഥലത്തെത്തി സ്റ്റേജും സൗണ്ട് സിസ്റ്റവും പരിശോധിച്ച് വിശ്രമസ്ഥലത്തേക്ക് മടങ്ങിയത്. ഇതിന് ശേഷമാണ് ടെക്നീഷ്യൻ മരിച്ചത്. പിന്നാലെ സം​ഗീതപരിപാടിയും മാറ്റിവച്ചു. ഇതോടെ പരിപാടി കാണാനെത്തിയ കാണികൾ രോഷാകുലരായി.

മൈക്കും ക്യാമറകളുമായി എത്തിയവർ ജനങ്ങൾക്കിടയിലേക്ക് നിങ്ങൾക്ക് പ്രതിഷേധമില്ലേ എന്ന ചോദ്യവുമായി കടന്നു വന്നപ്പോഴാണ് പലരും പ്രതിഷേധം അഭിനയിക്കാൻ തുടങ്ങിയത്. ആയിരക്കണക്കിന് ജനങ്ങൾ എത്തിയ പരിപാടിയിൽ ഇത്തരത്തിൽ പ്രതിഷേധം കടുത്തിരുന്നുവെങ്കിൽ വലിയ ദുരന്തത്തിലേക്കും നീങ്ങും ആയിരുന്നു . പ്രതിഷേധം സംഘടിപ്പിച്ചവരെയും അതിലേക്ക് നയിച്ചവരെയും കണ്ടെത്തണമെന്ന ആവശ്യവും ഉയർന്നിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x