പോലീസ് ചമഞ്ഞ് യുവാക്കളുടെ കൈകൾ അടിച്ചൊടിച്ച കേസിലെ രണ്ടാമനും പിടിയിലായി

എക്സൈസ് ചമഞ്ഞ് യുവാക്കളെ മർദ്ദിച്ച പ്രതികളിൽ രണ്ടാമനും അറസ്റ്റിലായി. പൂവച്ചൽ കാപ്പിക്കാട്, ഷഹനാസ് മൻസിൽ ഷഹനാസ് (25) ആണ് കാട്ടാക്കട പോലീസിന്റെ പിടിയിലായത്. രണ്ടു പ്രതികളായ കേസിൽ കഴിഞ്ഞ മാസം 12 നാണ് കേസിന് ആസ്‌പദമായ സംഭവം. ഉറിയാക്കോട്, മാങ്കുഴി, ആർ.ബി ഗാർഡൻസിൽ രജേഷ് (37) നെ കഴിഞ്ഞ മാസം പോലീസ് പിടികൂടി റിമാന്റ് ചെയ്തിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ ആയിരുന്നു ഷഹനാസ്.

വെള്ളനാട് സ്വദേശികളായ വിഷ്ണുവും മനുവും തൂങ്ങാംപാറയിലെ സിനിമാ തിയേറ്ററിൽ നിന്ന് സെക്കൻ്റ് ഷോ കണ്ടു മടങ്ങുംവഴിയാണ് പ്രതികൾ മർദ്ദിച്ചത്. യുവാക്കൾ കൈതക്കോണം ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വിശ്രമിക്കവേ ബൈക്കിൽ എത്തിയ പ്രതികൾ എക്സൈസ് ആണെന്നും ഷാഡോ പോലീസ് ആണെന്നും പറഞ്ഞ് യുവാക്കളെ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് കത്തികാട്ടി ബൈക്കിൽ കയറ്റി കൊണ്ട് പോയി പൂവച്ചൽ കാപ്പിക്കാട് റോഡിൽ ദർപ്പക്കാട് എന്ന സ്ഥലത്ത് എത്തിച്ച് യുവാക്കളെ ക്രൂരമായി മർദ്ദിക്കുകയും വലതുകൈകൾ അടിച്ച് ഒടിക്കുകയും കൈവള കൊണ്ട് മുഖത്ത് ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു‌. ശേഷം യുവാക്കളുടെ കൈകളിലൂടെ ബൈക്ക് കയറ്റി ഇറക്കുകയും ചെയ്‌തു. ശേഷം യുവാക്കളെ പിന്തുടർന്നു എത്തി വെള്ളനാട് നാലുമുക്കിൽ തടഞ്ഞു നിറുത്തി മർദ്ദിക്കുകയും ചെയ്തു. കാട്ടാക്കട കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാന്റ് ചെയ്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x