ഭാര്യയും മകളും നോക്കിനില്‍ക്കെ ലിഫ്റ്റിനുള്ള വിടവിലൂടെ താഴെ വീണയാള്‍ മരിച്ചു

ചടയമംഗലത്ത് ഫര്‍ണിച്ചര്‍ കടയുടെ ഒന്നാം നിലയില്‍ ലിഫ്റ്റ് സ്ഥാപിക്കാൻ നിര്‍മ്മിച്ച വിടവിലൂടെ താഴെ വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കടന്നൂര്‍ സ്വദേശി രാജീവ് (46) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഞായറാഴ്ച വീട്ടുപകടരണങ്ങള്‍ വാങ്ങാൻ കടയില്‍ എത്തിയതായിരുന്നു രാജീവ്. ഭാര്യയും മകളും ഒപ്പമുണ്ടായിരുന്നു. ലിഫ്റ്റ് സ്ഥാപിക്കാൻ എടുത്ത വിടവിലൂടെ താഴെ വീണ രാജീവിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഭാര്യയും മകളും നോക്കിനില്‍ക്കെയാണ് അപകടം നടന്നത്.


രാജീവിന്റെ മരണത്തില്‍ പ്രതിഷേധിച്ച്‌ എഐവൈഎഫ് ഫര്‍ണിച്ചര്‍ കടയിലേക്ക് മാര്‍ച്ച്‌ നടത്തി. തുടര്‍ന്ന് കട അടച്ചുപൂട്ടി. ചടയമംഗലത്ത് പുതുതായി പ്രവര്‍ത്തനം തുടങ്ങിയ ഫര്‍ണിച്ചര്‍ കടയിലാണ് അപകടം നടന്നത്. ലിഫ്റ്റ് സ്ഥാപിക്കാൻ എടുത്ത വിടവ് അടയ്ക്കുകയോ ലിഫ്റ്റ് സ്ഥാപിക്കുകയോ ചെയ്‌തിരുന്നില്ല. ഇവിടെ മുന്നറിയിപ്പ് ബോര്‍ഡോ അപായ സൂചനാ അടയാളമോ വച്ചിരുന്നില്ല. ലിഫ്റ്റിനുള്ള വിടവെന്ന് അറിയാതെയാണ് രാജീവ് അപകടത്തില്‍ പെട്ടത്. കടയുടെ പണി പൂര്‍ണ്ണമായി നടത്താതെയാണ് തുറന്ന് പ്രവര്‍ത്തിപ്പിച്ചതെന്നും രാജീവിന്റെ മരണം കടയുടമകളുടെ അനാസ്ഥയിലൂടെ ഉണ്ടായതാണെന്നും എഐവൈഎഫ് ആരോപിച്ചു. രണ്ട് ദിവസം മുമ്ബ് ഫര്‍ണിച്ചര്‍ കടയിലെത്തിയ കണ്ണങ്കോട് വാര്‍ഡ് അംഗം മഞ്ജു മറിയപ്പിള്ളി ഈ കുഴിയിലേക്ക് തെന്നിയിരുന്നു. കൂടെയുളളവര്‍ പിടിച്ചതിനാല്‍ കുഴിയില്‍ വീഴാതെ രക്ഷപ്പെടുകയായിരുന്നു. ഈ സംഭവത്തിന് ശേഷം കടയുടമ ഇവിടെ വേലി കൊണ്ട് മറച്ചിരുന്നു.

കടയുടമക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് ചടയമംഗലം പൊലീസില്‍ പരാതി നല്‍കി. കടയുടമക്കെതിരെ മനഃപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു.

പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Girl in a jacket Girl in a jacket Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x