ആറ്റിങ്ങൽ വാമനപുരം നദിയിലെ കൊല്ലമ്പുഴ കടവിൽ നിന്നും കാണാതായ യുവാക്കളിൽ രണ്ടാമത്തെ യുവാവിൻ്റെ മൃതദേഹവും കണ്ടെത്തി.
ആറ്റിങ്ങൽ എസിഎസി നഗർ വട്ടവിളവീട്ടിൽ സതീഷിൻ്റെ മൃതദേഹമാണ് ഇന്ന് രാവിലെ കൊല്ലപുഴ ആറാട്ടുകടവിന് സമീപം നദിയിൽ പൊങ്ങിയ നിലയിൽ നാട്ടുകാർ കണ്ടെത്തിയത്.
തുടർന്ന് ആറ്റിങ്ങൽ ഫയർഫോഴ്സിൽ വിവരമറിയിക്കുകയും ഉദ്യോഗസ്ഥ രെത്തി മൃതദേഹം കരയ്ക്ക് എത്തിച്ച് ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ആറ്റിങ്ങൽ എസിഎസി നഗർ ചെറുമത്തിയോട് വീട്ടിൽ ഷമീർ(36) ൻ്റെ മൃതദേഹം നേരത്തെ കണ്ടത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചക്കാണ് യുവാക്കളെ വാമനപുരം നദിയിലെ കൊല്ലപുഴ ആറാട്ടുകടവിൽ നിന്നും കാണാതാവുന്നത്.
കൊല്ലമ്പുഴ കടവിൽ കഴിഞ്ഞ ദിവസം ഉച്ചക്ക് എത്തിയ യുവാക്കൾ ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനായി ശ്രമം നടത്തുകയും ശേഷം ഇവർ കുളിക്കാൻ ഇറങ്ങിയ സമയം അപകടത്തിൽ പെട്ടതാകാം എന്ന് ആറ്റിങ്ങൾ പോലീസ് പറഞ്ഞു.
കടവിൽ നിന്ന് ഇവരുടെ വസ്ത്രങ്ങളും മൊബൈൽ ഫോണും, മദ്യക്കുപ്പിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഇരുവരുടെയും മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്


