മൈനാഗപ്പള്ളി നല്ലേത്തറ കിഴക്കതിൽ വീട്ടിൽ 37 വയസ്സുള്ള അജാസ് ബഷീറാണ് പോലീസ് പിടിയിലായത്.
കടക്കലിലെ ഒരു പ്രമുഖ തുണി വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്തു വന്ന അജാസ് ബഷീർ തുണിയെടുക്കാൻ എത്തിയ 20 കാരിയുടെ ഫോട്ടോ മൊബൈലിൽ പകർത്തുകയും പെൺകുട്ടിയുടെ ഫോട്ടോ മോർഫ് ചെയ്ത് നഗ്നചിത്രവും വീഡിയോയും ആക്കിയ ശേഷം പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി സോഷ്യൽ മീഡിയ വഴി ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അല്ലെങ്കിൽ തനിക്ക് ഒരു ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാർ കടക്കൽ പോലീസിൽ പരാതി നൽകി. പോലീസ് തനിക്കെതിരെ കേസെടുത്തതറിഞ്ഞ പ്രതി ഒളിവിൽ പോയി. തുടർന്ന് പോലീസ് പ്രത്യേക അന്വേഷണംസംഘം രൂപീകരിച്ചു പ്രതിയുടെ ബന്ധുക്കളുടെയും മറ്റും മൊബൈൽ ഫോൺ നിരീക്ഷിച്ചുവരുന്നതിനിടയിൽ പ്രതി ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പർ കണ്ടെത്തി. തമിഴ്നാട് രാമനാഥപുരത്തെ സൂപ്പർ മാർക്കറ്റിൽ പ്രതി ഉണ്ടെന്നുള്ള വിവരം പോലീസ് അറിയുകയും . സൂപ്പർ മാർക്കറ്റിലെ തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ നിന്നും പ്രതിയായ അജാസ് ബഷീറിനെ കടയ്ക്കൽ പോലീസ് പിടികൂടി.
അറസ്റ്റ് രേഖപെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു..