കല്ലറ ഗ്രാമ പഞ്ചായത്ത്‌ ഭവന നിർമാണ പദ്ധതിയിൽ ക്രമക്കേട് ; വാർഡ് മെമ്പർക്ക് മൂന്ന് വർഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

തിരുവനന്തപുരം: ഭവന നിർമാണ
പദ്ധതിയിൽ ക്രമക്കേട് നടത്തിയ കല്ലറ ഗ്രാമപഞ്ചായത്തിലെ വെള്ളംകുടി വാർഡ് മെമ്പറും സിപിഎംകല്ലറ ലോക്കൽ കമ്മിറ്റി അംഗവുമായ കെ. ഷീലയെ ആണ് മൂന്ന് വർഷം കഠിന തടവും ഒരു ലക്ഷം പിഴ ഈടാക്കാനും തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി എ മനോജ് വിധിച്ചത്.

2011-2012 കാലഘട്ടത്തിൽ കല്ലറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭവന നിർമാണ പദ്ധതി നടപ്പിലാക്കിയിരുന്നു. 2011 ആഗസ്റ്റ് മൂന്നിന് വെള്ളം കുടി വാർഡിലേക്കുള്ള ഗുണഭോക്താക്കളെ ഗ്രാമസഭ തീരുമാനി ക്കുകയും മിനിട്‌സ് ബുക്കിൽ രേ ഖപ്പെടുത്തുകയും ചെയ്തു.

ആ കാലയളവിൽ വെള്ളംകുടി വാർഡ് മെമ്പർ ആയിരുന്ന ഷീല, ഗ്രാമസഭ തീരു മാനിച്ച ഗുണഭോക്താക്കളുടെ ലിസ്റ്റിൽ അഴിമതിയും ഗുരുതര തിരിമറിയും നടത്തി ഗ്രാമസഭ ലിസ്റ്റിൽ ഇല്ലാത്തവരെ കൃത്രിമമായി ഉൾപ്പെടുത്തി ആനുകൂല്യം നൽകി.ഇതിനെതിരെ കോൺഗ്രസ്‌ കല്ലറ മണ്ഡലം കമ്മിറ്റി സെക്രട്ടറി പി.അനികുട്ടൻ ഫയൽ ചെയ്ത ഹർജിയുടെ അടിസ്ഥാനത്തിൽ ആണ് വിജിലൻസ് കോടതി കേസ് എടുക്കാൻ ഉത്തരവിട്ടത്.

വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീഷ് ഹാജരായി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x