ഇന്ന് രാവിലെ ബിനു പി മാത്യുവിനെ മരിച്ച നിലയിൽ അയൂരിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു . ആശുപത്രി അധികൃതർ ഉടൻ ചടയമംഗലം പോലീസിൽ വിവരം ധരിപ്പിക്കുകയും അന്വേഷണത്തിനായി എത്തിയ പൊലീസ് അസ്വഭാവിക മരണം എന്ന രീതിയിൽ കേസ് എടുക്കുകയും ചെയ്തു.
പോലീസ് നിർദ്ദേശ പ്രകാരം
പോസ്റ്റ് മോർട്ടം നടത്താനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ബോഡി പോസ്റ്റുമോർട്ടം നടത്തി റിസൾട്ട് വന്നപ്പോൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണ് എന്നുള്ള വിവരം പുറത്ത് വന്നത്.
കൊലപാതകം ആണെന്ന് ബോധ്യപ്പെട്ടതോടെ ബിനു തങ്കച്ചനെ (ഭർത്താവ്) പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു വരികയാണ് .
ഇവരുടെ വീട് പോലീസ് സീൽ ചെയ്തു കൂടുതൽ തെളിവ് ശേഖരണം നാളെ നടക്കും .


