ചിതറ മാങ്കോട് വില്ലേജ് ഓഫീസിൽ പട്ടികജാതിക്കാരിയായ വീട്ടമ്മയ്ക്ക് പുനർ വിവാഹം കഴിച്ചിട്ടില്ലന്നുള്ള സാക്ഷിപത്രം കൊടുക്കുന്നില്ല എന്ന് പരാതി. ചിതറ പള്ളിക്കോണം സ്വദേശി ഉഷയ്ക്കാണ് ചിതറ വില്ലേജ് ഓഫീസർ സാക്ഷ്യപത്രം കൊടുക്കാത്തത് .
12 വർഷമായി ഭർത്താവ് ഉപേക്ഷിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന ഉഷ കഴിഞ്ഞ ഒരു മാസമായി മാങ്കോട് വില്ലേജ് ഓഫീസിൽ ഈ സർട്ടിഫിക്കനായി കയറിയിറങ്ങുന്നു നിലവിൽ ഉഷ സർക്കാരിൻറെ വിധവ പെൻഷൻ വാങ്ങുന്ന വ്യക്തിയാണ് വീടില്ലാത്ത ഉഷയ്ക്ക് മണ്ണും വീടും പദ്ധതി പ്രകാരം പട്ടികജാതി വികസന വകുപ്പിൽ നിന്നും പണം അനുവദിച്ചു എങ്കിലും ഈ സർട്ടിഫിക്കറ്റ് കൂടി കിട്ടിയാൽ മാത്രമേ വസ്തു വാങ്ങുവാനും വീട് വയ്ക്കുവാനും കഴിയുകയുള്ളൂ വണ്ടിക്കൂലിക്ക് പൈസ ഇല്ലാത്ത ഉഷ നടന്നാണ് വില്ലേജ് ഓഫീസിൽ വരുന്നത്.

പട്ടികജാതി വിഭാഗക്കാർ വരുമ്പോൾ മാങ്കോട് വില്ലേജ് ഓഫീസർ ദാർക്ഷ്യത്തോടെയാണ് സംസാരിക്കുന്നതെന്ന് ഉഷ പറയുന്നു .ഏതാനും ദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ വീടും വസ്തുവും പദ്ധതിയിൽ നിന്നും പുറത്താകും എന്ന് ഉഷ പറയുന്നു എന്നാൽ വില്ലേജ് ഓഫീസറുടെവാദം ഇങ്ങനെ റേഷൻ കാർഡിൽ ഭർത്താവിൻറെ പേര് ഉള്ളതിനാൽ ഏഴു വർഷത്തിൽ കൂടുതൽ ഭർത്താവ് കൂടെ ഇല്ല എന്നുള്ള സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ല എന്ന വാദമാണ് ഉന്നയിക്കുന്നത് സർട്ടിഫിക്കറ്റ് കിട്ടിയില്ലെങ്കിൽ ആത്മഹത്യ മാത്രമേ വഴിയുള്ളൂ എന്നാണ് ഉഷ പറയുന്നത്.


