ചടയമംഗലത്ത് മൊബൈൽ ഫോൺ കടയിൽ നിന്നും മൊബൈൽഫോണുകളും ലാപ്ടോപ്പുകളും മോഷ്ടിച്ച് കടത്തിയ സംഭവത്തിൽ എൻജിനീയറിങ് വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേരെ ചടയമംഗലം പോലീസ് പിടികൂടി.
കല്ലംമ്പലം സ്വദേശികളായ അൽ അമീൻ,മുഹമ്മദ് ആഷിക്,എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ മുഹമ്മദ് ഇർഫാൻ എന്നിവരാണ് ചടയമംഗലം പോലീസിന്റെ പിടിയിലായത്.
ഈ കഴിഞ്ഞ ഒന്നാം തീയതി രാത്രി ഒന്നര മണിയോടുകൂടി ചടയമംഗലത്ത് പ്രവർത്തിക്കുന്ന പഞ്ചമി എന്ന മൊബൈൽ കടയുടെ പിൻഭാഗം പൊളിച്ച് കടയിൽ സൂക്ഷിച്ചിരുന്ന 50 ഓളം മൊബൈൽഫോണുകളും മൂന്ന് ലാപ്ടോപ്പുകളും കേസിലെ ഒന്നാം പ്രതിയെന്ന് ആരോപിക്കുന്ന കിളിമാനൂർ സ്വദേശി ജസീമും,അൽഅമീനും ചേർന്നു മോഷണം നടത്തികൊണ്ടുപോയി
മോഷണത്തിനു ശേഷം ബൈക്കിൽപോയ മോഷ്ട്ടാക്കൾ കാറിൽ കാത്തുനിന്ന മറ്റു രണ്ടുപേരുടെ പക്കൽ ബാഗിൽ കടത്തിക്കൊണ്ടുവന്ന മൊബൈൽ ഫോണുകൾ ഏൽപ്പിക്കുകയും . മോഷ്ടാക്കൾകല്ലമ്പലത്ത് എത്തിയശേഷം മൊബൈൽ ഫോണുകൾ വിൽക്കുന്നതിന് വേണ്ടി ജെസീമുംഅൽ അമീനും ചേർന്ന് കാറിൽഎറണാകുളത്ത് പോയി എന്നാൽ മൊബൈൽ ഫോണുകൾവിൽക്കാൻകഴിഞ്ഞില്ല. തൊട്ടടുത്ത ദിവസംചെന്നൈയിൽ കൊണ്ടുപോയി മൊബൈൽ ഫോണുകൾ വിൽക്കുകയും ചെയ്തു.
സംഭവത്തിൽ നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ചടയമംഗലം പോലീസ് ഇവരിലേക്ക് എത്തിച്ചേർന്നത്. അറസ്റ്റിലായ മൂന്നു പേരെയും ഇവരുടെ കല്ലമ്പലത്തെ വീട്ടിൽ നിന്നുമാണ്കഴിഞ്ഞ ദിവസം രാത്രിചടയമംഗലം പോലീസ് പിടികൂടിയത്.
കേസിലെ ഒന്നാംപ്രതിയെന്ന് പോലീസ് പറയുന്ന ജസീമിന്റെ ഉടമസ്ഥതയിൽ കല്ലമ്പലത്തുള്ള പഞ്ചറുകടയിൽ നിന്നും ലാപ്ടോപ്പുകളും ബാക്കി മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു
അറസ്റ്റ് രേഖപ്പെടുത്തിയവരെ കോടതിയിൽ ഹാജരാക്കി കോടതി ഇവർക്ക് ജാമ്യം നൽകുകയും ചെയ്തു..
കേസിലെ ഒന്നാം പ്രതിയെന്ന് പോലീസ് പറയുന്ന ജസീം ഒളിവിലാണ്