കടയ്ക്കലിൽ സ്വകാര്യ പണം ഇടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ചു .
സ്ഥാപനത്തിന്റെ പേരിൽ സമീപത്തെ ജുവലറിയിൽ നിന്നും സ്വർണാഭരണങ്ങൾ വാങ്ങി പൈസ കൊടുക്കാതെ മുങ്ങിയ സ്ഥാപനത്തിലെ മുൻജീവനകാരിയെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു.
ഐരകുഴി കൊച്ചു തോട്ടംമുക്ക് താഴെതോട്ടം ഹൗസിൽ 44വയസ്സുളള അർച്ചനയാണ് ഒരുവർഷത്തെ ഒളിവ് ജീവിതത്തിന് ശേഷം പിടിയിലാകുന്നത്.
രണ്ടായിരത്തി ഇരുപത്തിമൂന്ന് ഇരുപത്തിനാലുകാലഘട്ടത്തിലാണ് കടയ്ക്കലിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ അർച്ചന ജോലിക്ക് നിന്നിരുന്നത് .
ഈ കാലയളവിൽ പലപ്പോഴായാണ് സ്ഥാപനത്തിൽ ഏഴരപവനോളം മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയത്.
വ്യാജ മേൽവിലാസവും ഫോൺനംമ്പരും ഉപയോഗിച്ചാണ് അർച്ചന പണയം വെച്ച് പണം എടുത്തിരുന്നത്.
രണ്ടര ഗ്രാമിൽ കൂടുതൽ സ്വർണം പണയം ആയിവന്നാൽ അത് പരിശോധന നടത്തി ബാങ്ക് ലോക്കറിലേക്ക് മാറ്റും. അത് മനസിലാക്കിയ പ്രതി രണ്ടരഗ്രാമിൽ കുറവുളള മുക്കുപണ്ടം മുപ്പത്തിനാലുതവണയായാണ് പണയം വെച്ചിരുന്നത്.
ഉച്ചസമയങ്ങളിൽ സ്ഥപന ഉടമ ഗീത വിദ്ധ്യാതരൻ ഭക്ഷണം കഴിക്കാൻ പോകുന്ന സമയത്താണ് മുക്കുപണ്ടം പണയം വെച്ച് പൈസഎടുത്തിരുന്നത്.
തുടർന്ന് സ്ഥാപന ഉടമക്ക് പണയം ഇരിക്കുന്ന ആഭരണങ്ങളിൽ സംശയം ഉളളതായി മനസിലാക്കിയ അർച്ചന മുങ്ങുകയായിരുന്നു.
ഒരുവർഷമായി ഒളിവിലായിരുന്ന അർച്ചനയെ തിരുവനന്തപുരത്തെ ജോലിക്ക് നിന്ന വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.അറസ്റ്റിലായ അർച്ചനയെ കോടതിയിൽ ഹാജരാക്കി.


