മലയോര ഹൈവേയിൽ അരിപ്പയ്ക്ക് സമീപം കഴിഞ്ഞദിവസം പുലർച്ചെ 7 മണിയോടെ കാട്ടുപോത്ത്കൂട്ടം തെറ്റിഹൈവേപാതയിലൂടെ വിരണ്ടോടിയത് അതുവഴിയെത്തി യവാഹനയാത്രക്കാരെയും പ്രദേശവാസികളെയും ആശങ്ക യിലാക്കി. കാട്ടുപോത്ത്പ്രദേശവാസിയായ ഷാജിയുടെചായക്കടയ്ക്ക് സമീപത്തുകൂടി കടന്നുപോവുകയും, അദ്ദേഹത്തിന്റെ വീട്ടിൽ പാർക്ക് ചെയ്തിരുന്നകാറിൽ ഇടിക്കുകയും ചെയ്തു. കൂടാതെ, സമീപത്തെ വീടുകളിൽനിന്നവരെ ഇടിക്കാൻ ഓടി ക്കുകയുംചെയ്തശേഷമാണ് കാട്ടുപോത്ത്കാട്ടിലേക്ക്മടങ്ങിയത്.
സംഭവമറിഞ്ഞ് ശംഖിലി സെക്ഷൻ വനപാലകരും പഞ്ചായത്ത് അംഗം ജയസിംഗും സ്ഥലത്തെത്തിയിരുന്നു. ഈ ഭാഗങ്ങളിൽ കാട്ടുപോത്തുകൾ സ്ഥിരമായി കൂട്ടമായെത്താറുണ്ടെന്നും അതിന് അടിയന്തരമായി ശാശ്വതപരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
ഇതിന് മുമ്പ് കൊല്ലായിൽ കലയപുരത്തും കാട്ട് പോത്തിനെ കണ്ടിട്ടുണ്ട്.