കൊല്ലം: തൊഴിലുറപ്പു വേതന കുടിശിക നൽകാൻ കേന്ദ്ര സർക്കാരിനു പ്രതിബദ്ധതയുണ്ടെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പിയെ കേന്ദ്രമന്ത്രി കംലേഷ് പസ്വാൻ ലോക്‌സഭയിൽ അറിയിച്ചു. കൊല്ലം ജില്ലയിൽ തൊഴിലുറപ്പ് തൊഴിലാളികളു ടെ വേതനം കുടിശിക തീർത്തു നൽകണമെന്നും യഥാസമയം വേതനം നൽകാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടുളള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി.
2024-25 ൽ കേരളത്തിന് അനുവദിച്ച ലേബർ ബജറ്റ് 600 ലക്ഷം തൊഴിലുകളാണ്.
എന്നാൽ കേരളം ഈ മാർച്ച് 21 വരെ 866,55 ലക്ഷം തൊഴിലുകൾ നൽകിക്കഴിഞ്ഞു. കൊല്ലം ജില്ലയിൽ അനുവദിച്ചത് 60.09 ലക്ഷം തൊഴിലുകൾ ആണെങ്കിലും 91.61 ലക്ഷം തൊഴിലുകൾ നൽകി.
കൊല്ലത്തെ ലേബർ ബജറ്റ് എംപവേഡ് കമ്മിറ്റി പരിശോധിച്ചു പരിഷ്കരിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ജില്ലയ്ക്ക് 104.30 ലക്ഷം തൊഴിൽ ദിനങ്ങൾ അനുവദിക്കണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.
ഈ സാമ്പത്തിക വർഷത്തിൽ മാർച്ച് 19 വരെ പദ്ധതിക്കായി 3034.24 കോടി രൂപ കേരളത്തിനു നൽകിയിട്ടുണ്ട്.
ഇതിൽ 2451.57 കോടി രൂപ വേതനത്തിനും 582.67 കോടി രൂപ ഭരണച്ചെലവുകൾക്കും സാധനവിലയ്ക്കും വേണ്ടിയാണ്. ആസ്‌തി വികസന ഫണ്ടും ഭരണച്ചെലവുകൾക്കുളള ഫണ്ടും കേന്ദ്ര സർക്കാർ നേരിട്ടു ജില്ലകൾക്കല്ല നൽകുന്നത്.
കേന്ദ്രം ഫണ്ട് സംസ്ഥാനങ്ങൾക്കു നൽകുകയും സംസ്‌ഥാന സർക്കാർ ജില്ലകൾക്കു ഫണ്ട് വിതരണം ചെയ്യുകയുമാണ് ചെയ്യുക.
കൊല്ലത്തെ ലേബർ ബജറ്റ് പരിഷ്‌കരിക്കും

Subscribe
Login
0 Comments
Oldest