പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് കുറ്റക്കാരനായ 22 കാരന് 61 വർഷം കഠിനതടവും 67500 രൂപ പിഴയും കൊട്ടാരക്കര അതിവേഗ കോടതി വിധിച്ചത്.
2022 ജൂൺ മാസം 23 നാണ് കേസിന് ആസ്പതമായ സംഭവം നടന്നത്.
കടയ്ക്കൽ ഇടത്തറ തോട്ടത്ത് വിള വീട്ടിൽ നീരജിന് ആണ് ശിക്ഷ വിധിച്ചത്.
ഏഴാം ക്ലാസ്സ് വിദ്യാർത്ഥയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും പീഡിപ്പിക്കുകയും അശ്ലീല ചിത്രങ്ങൾ പകർത്തുകയും ചെയ്യുകയും പീഡന വിവരം പുറത്ത് പറഞ്ഞാൽ ചിത്രങ്ങൾ പുറത്ത് വിടുമെന്ന് പറഞ്ഞ് കുട്ടിയെ ഭീഷണിപെടുത്തുകയും ചെയ്തു. ഈ പരാതിയിൽ കടയ്ക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും തുടർന്ന് പ്രതിയെ പിടികൂടുകയും ചെയ്തു.
പ്രതി കുറ്റക്കാരൻ എന്ന് കണ്ടെത്തുകയും കൊട്ടാരക്കര അതിവേഗ കോടതി പ്രതിയെ ശിക്ഷിക്കുകയും ചെയ്തു.
കടയ്ക്കൽ സ്വദേശിയായ 22 കാരന് 61 വർഷത്തെ കഠിന തടവ് വിധിച്ച് കൊട്ടാരക്കര അതിവേഗ കോടതി.

Subscribe
Login
0 Comments
Oldest